ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ചൊവ്വാഴ്ച, ജൂലൈ 14, 2009

ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂലൈ 2009


ജൂലൈ 29: വാഴ്യ്ക്കാപ്പാറ പാലക്കുഴയില്‍ പത്മനാഭന്റെ (അപ്പൂഞ്ഞ് ) മകള്‍ രോഹിണിക്ക് തിരുവനന്തപുരം NJAN MOUNT എന്ന IT കമ്പനിയില്‍ ജോലി ലഭിച്ചു . പാലാ NIIT യില്‍ കംപ്യുട്ടര്‍വിദ്യര്ത്ഥിനിയാണ് രോഹിണി.





ജൂലൈ 29:കളരിക്കല്‍ സതീഷ്‌ ഒന്നര മാസത്തെ അവധിക്കായി നാട്ടിലെത്തി. ദുബായ്‌ ആലുക്കാസ്‌ ജൂവലറിയില്‍ ഡയമണ്‍്ഡ് വിഭാഗത്തിലാണ് സതീഷ്‌ ഇപ്പോള്‍ ജോലി ചെയ്യുന്നത്.




ജൂലൈ 28: പാലപുറത്ത് ശോഭ ചന്ദ്രന്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി.





ജൂലൈ 27: ഉറുകുഴിയില്‍ ജിജോ തന്റെ ചിരകാല അഭിലാഷമായിരുന്ന ബൈക്ക് സ്വന്തമാക്കി. ഹീറോ ഹോണ്ടപാഷന്‍ പ്രൊ ആണ് ജിജോ വാങ്ങിയത് .




ജൂലൈ 26: ഐകൊമ്പ് അംബികാ ഭജന സമിതിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രവര്‍ത്തകരായ രഘുനാഥ് പാലപുറത്തു , അമ്മിണിക്കുട്ടി മണക്കാട്ടില്ലം , ജാനകിയമ്മ ചുണ്ടന്‍ മാക്കല്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു അനുസ്മരണ സമ്മേളനം നടന്നു. യോഗത്തില്‍ ഡി.ചന്ദ്രന്‍ കൊട്ടാരത്തില്‍, കെ.ജി. ദേവദാസ്‌, എഴാച്ചേരി രാധാകൃഷ്ണന്‍,ബി.വിനയകുമാര്‍, വിനയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



ജൂലൈ 26: വ്യാസ പൂര്‍ണിമയുടെ ഭാഗമായി ഐമ്കൊമ്പ് പാറേക്കാവ് ദേവസ്വം ഹാളില്‍ ഗുരുപൂജആഘോഷിച്ചു




ജൂലൈ 25: പ്രവിത്താനത്ത് കോടികളുടെ മയക്കു മരുന്ന് (ഹാഷിഷ്‌ ) പിടികൂടി.




ജൂലൈ 25: പാലപ്പൂറത്ത് ചന്ദ്രന്റെ ഭാര്യ ശോഭയെ നെഞ്ചു വേദനയെ തുടര്‍ന്നു പാലാ ഗവ: ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.




ജൂലൈ 24 : മഴ അല്പം ശമിച്ചതോടെ ഐമ്കൊമ്പിലെ ഷട്ടില്‍ കളിക്കളങ്ങള്‍ സജീവമായി.




ജൂലൈ 23:തെനം മാക്കല്‍ അനീഷ്‌ വിട് പുതുക്കി പണി ആരംഭിച്ചു.




ജൂലൈ 22: കല്ലുംപുറത്ത് ആഗസ്തിയുടെ (കുഞ്ഞാഗസ്തി) ഭാര്യ മറിയം (65) നിര്യാതയായി. സംസ്കാരം ഐമ്കൊമ്പ് പള്ളിയില്‍ നടന്നു. മകന്‍: മാര്‍ട്ടിന്‍ മരുമകള്‍ : ജസ്സി (സെന്റ്‌.മൈക്കിള്‍സ് സ്‌കൂള്‍പ്രവിത്താനം )




ജൂലൈ 21 :
പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്‌ ചെയ്തു.




ജൂലൈ 18:
ഞായറാഴ്ച മഴയുടെ കാഠിന്യം അല്പം ശമിച്ചു .



ജൂലൈ 18:
പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിരീക്ഷണത്തിനായി അഡ്മിറ്റ്‌ ചെയ്തു.




ജൂലൈ 17: ഏഴാച്ചേരി പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ നേരിയ നെഞ്ചു വേദനയെ ത്തുടര്‍ന്ന് പാല ഗവ : ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ജൂലൈ 17 : മൈലക്കല്‍ തോമാച്ചനെ നെഞ്ചു വേദനയെതുടര്‍ന്നു കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .



ജൂലൈ 17:
വടക്കെക്കുറ്റ്‌ പ്രകാശിന് വെള്ളിയാഴ്ച ഉച്ചയോടു കൂടി ഒരു ആണ്കുഞ്ഞു പിറന്നു .




ജൂലൈ 17: ഇന്നു കര്‍ക്കിടകം 1 : രാമായണമാസം തുടങ്ങി . ഐമ്കൊമ്പിലെ വീടുകള്‍ തോറുമുള്ള പാരായണം കുഴിപ്പില്‍ ശശികുമാറിന്റെ വീട്ടില്‍ ആരംഭിച്ചു. ഡോ: എന്‍. കെ മഹാദേവന്‍ ആമുഖ പ്രഭാഷണം നടത്തി.




ജൂലൈ 17: വൈക്കം റോഡില്‍ കെ.എസ.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ്‌ അനുവദിച്ച്തിനെ തുടര്‍ന്നു സ്വകാര്യ ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ശരിക്കും വലച്ചു.
കെ.എസ.ആര്‍.ടി.സി. ബസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.




ജൂലൈ 17: തുടര്‍ച്ചയായി രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നദികളിലെ ജലനിരപ്പ്‌ ഉയര്ന്നു തുടങ്ങ്ങ്ങി. പാലായില്‍ എപ്പോള്‍ വേണമെങ്കിലും വെള്ളം കയറാം എന്ന നിലയാണ്.




ജൂലൈ 15 : ഐമ്കൊമ്പില്‍ മുന്പ് വാടകയ്ക്ക് താമസിച്ചിരുന്ന തുമ്പിമല കൊല്ലപ്പിള്ളിയില്‍ രാമന്റെ (കുന്നത്ത്തുംപാറ ഹോട്ടല്‍ , കൊല്ലപ്പിള്ളി ) അമ്മ ജാനകിയമ്മ (78) അന്തരിച്ചു.
ആദരാഞ്ജലികള്‍ !



.
വിണ്ടും ഒരു കനത്ത നഷ്ടം കൂടി

ജൂലൈ 14 : കടനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആയിരുന്ന പാലപ്പൂറത്ത് രഘുനാഥ് (57) ഹൃദയ സ്തംഭനം മൂലം നിര്യാതനായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രവിത്താനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് മറ്റപ്പിള്ളില്‍് വീട്ടുവളപ്പില്‍ . നാട്ടിലെ പ്രമുഖ ഭക്ത ഗായകനും അയ്യപ്പ ഭക്തരുടെ ഗുരുസ്വാമിയും കൂടി അയിരുന്നു
രഘുനാഥ്. രാമപുരത്തു ഒരു സ്വകാര്യ സ്ഥാപനത്തില്‍് നാലുമാസമായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ : ശാന്തകുമാരി (
മറ്റപ്പിള്ളില്‍്). മക്കള്‍ : അല്ജോ രഘുനാഥ് (ഹോട്ടല്‍ എലെഗന്സ്, അങ്കമാലി), അരുണ്‍ രഘുനാഥ് (ടി.വി / റേഡിയോ ഫെയിം , സൌണ്ട് എന്ജിനീയറിംഗ് വിദ്യാര്ഥി , തിരുവനന്തപുരം)




പ്രിയപ്പെട്ട രഘുച്ചേട്ടനു ആദരാഞ്ജലികള്‍ !


തുടര്ച്ചയായ നാല് ദിവസങ്ങളില്‍ സംഭവിക്കുന്ന മൂന്നാമത്തെ വിയോഗത്തില്‍ സ്തംഭിച്ചിരിക്കുകയാണ് ഐമ്കൊമ്പ്




ജൂലൈ 12: ജനതാ ലൈബ്രറി കുട്ടികളുടെ സംഘടനയായ ബാലവേദി പുനഃ:സഘടിപ്പിച്ച്ച്ചു




ജൂലൈ 12: സെന്റ്‌ . തോമസ് പള്ളിയിലെ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ ഐമ്കൊമ്പിലെ ഓടകള്‍ വൃത്തിയാക്കി.




ഐമ്കൊമ്പിനു ഒരു വിയോഗം കൂടി

ജൂലൈ 12: ഐമ്കൊമ്പിലെ ഏറ്റവും പ്രായമേറിയ വനിതകളില്‍ ഒരാളായ 'ചിറ്റമ്മ' എന്ന് അറിയപ്പെട്ടിരുന്ന ചുണ്ടന്‍ മാക്കല്‍ ജാനകിയമ്മ അന്തരിച്ചു. ഞായറാഴ്ച ഉച്ച്ച്ചയോടുകുടിയായിരുന്നു വിയോഗം. എണ്പത്തന്ചു വയസ്സ്‌ പ്രായമുണ്ടായിരുന്നു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍. മക്കള്‍: രവീന്ദ്രന്‍ നായര്‍ (ഹോട്ടല്‍ നന്ദനം, ഐമ്കൊമ്പ് ) , ബാലകൃഷ്ണന്‍ നായര്‍ (ബാലപ്പന്‍) . മരുമകള്‍:അംബിക രവീന്ദ്രന്‍ . ആദരാഞ്ജലികള്‍ !





അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അന്തരിച്ചത് അടുത്തടുത്ത ദിവസങ്ങളിലായി എന്നത് ശ്രദ്ധേയമായി





അന്തരിച്ചു

ജൂലൈ 11 : മണക്കാട്ട്‌ ഇല്ലത്ത് റിട്ട: ഡെപ്യൂട്ടി കലക്ടര്‍ എം. എസ് .വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ കെ. എന്‍. അമ്മിണിക്കുട്ടി നിര്യാതയായി . അറുപത്തൊമ്പത് വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ശ്വാസ തടസ്സം ഉണ്ടാവുകയായിരുന്നു. സംസ്കാരം ഞായറാഴ്ച ഇല്ല വളപ്പില്‍ നടന്നു. . മക്കള്‍: സുജ (നീലമന ഇല്ലം, രാമപുരം), കുട്ടന്‍ (എം .വി നാരായണന്‍ നമ്പൂതിരി, കോട്ടയം), ബിജു എം .വി (സൂര്യഇലക്ട്രിക്കല്സ് , കൊല്ലപ്പള്ളി ) . ആദരാഞ്ജലികള്‍ !







ജൂലൈ 9: മണക്കാട്ട്‌ ഇല്ലത്ത് റിട്ട: ഡെപ്യൂട്ടി കലക്ടര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ അമ്മിണിക്കുട്ടിയെ ആരോഗ്യ നിലയില്‍ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്നു കോട്ടയം ഭാരത്‌ ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് മാറ്റി.





ജൂലൈ
8: ഏഴാച്ചേരിയിലെ ഗായകനായ തലയണക്കര വിനോദ് കെ.എസ.ആര്‍. ടി.സി.യില്‍ താല്‍കാലിക കണ്ടക്ടര്‍ ആയി ജോലിയ്ക്ക് പോയി തുടങ്ങി.






ജൂലൈ 7: സൗദി അറേബ്യയിലെ റിയാദില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു കുന്നുപുറത്ത് ജിജോ സെബാസ്ട്യന്‍് ( ഈശോ ) കൊച്ചി വമാനത്താവളത്ത്തില്‍ നിന്നു യാത്രയായി. നേരത്തെ അബുദാബിയില്‍ സ്റ്റീല്‍ഫാബ്രിക്കേഷന്‍ ടെക്നീഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു. ജിജോയുടെ ഭാര്യ മാരിയറ്റ് റിയാദില്‍ നഴ്സ്‌ ആയി ജോലി ചെയ്യുകയാണ്. പുതിയവിസയ്ക്കായി കാത്തു നില്‍ക്കെ , ജിജോ കഴിഞ്ഞ മൂന്നു മാസമായി ഐമ്കൊമ്പില്‍ സജീവ സാന്നിധ്യമായിരുന്നു. ആശംസകള്‍!






ജൂലൈ 7: വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും അമ്പലത്തിനു സമിപമുള്ള മരം ഒടിഞ്ഞ്ഞ്ഞു വീണതിനെ തുടര്‍ന്നു ഐമ്കൊമ്പില്‍ അരമണിക്കൂര്‍ വൈദ്യുതി തടസ്സപ്പെട്ടു. മരം മുറിച്ച്അധികൃതര്‍ വിതരണം പുനസ്ഥാപിച്ചു.



ജൂലൈ 6 : ഒരു മാസം മുമ്പ് മനോരമ 20-20 പ്രവചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ
വടക്കെക്കുറ്റ്‌ പ്രകാശിന് മനോരമ പ്രതിനിധികള്‍ മാരുതി ആള്‍ട്ടോ കാര്‍ ഔദ്യോഗികമായികൈമാറി.










ജൂലൈ
6
:
മണക്കാട്ട്‌ ഇല്ലത്ത് റിട്ട: ഡെപ്യൂട്ടി കലക്ടര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ അമ്മിണിക്കുട്ടിയെ പനി കലശലായതിനെ തുടര്‍ന്നു കോട്ടയം ഭാരത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





ജൂലൈ 4: അവധിയ്ക്ക് നാട്ടില്‍ വന്നിരുന്ന വൈമാനികന്‍ സൂരജ് തിരികെ ബെല്ഗാമിലെയ്ക്ക് യാത്രയായി.




ജൂലൈ 3: ശ്രീ കൃഷ്ണ ആയുര്‍വേദ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന പിള്ളച്ചേട്ടന്റെ (ചന്ദ്രശേഖരന്‍ നായര്‍) ഭാര്യ ജഗദമ്മ അന്തരിച്ചു . അരൂര്‍ സ്വദേശിനിയാണ് .കുറച്ചു കാലമായി രോഗ ബാധിതയായിരുന്നു .ആദരാഞ്ജലികള്‍ !




ജൂലൈ 3 : സെന്റ്‌ തോമസ്‌ ദിനത്തില്‍ ഐമ്കൊമ്പ്‌ സെന്റ്‌ തോമസ്‌ പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ വാര്‍ഷികം ഭംഗിയായി ആഘോഷിച്ചു.




പാലാ രൂപത മോണ്സ്ഞ്ഞോര്‍് റവ: ഫാ: ജോര്‍ജ് ചുരക്കാട്ട് മുഖ്യ അതിഥിയായിരുന്നു.




പുതിയ ഗേടിന്റെയും തോമാ ശ്ലീഹായുടെ രൂപത്തിന്ടെയും ഉത്ഘാടനം റവ: ഫാ: ജോര്‍ജ് ചുരക്കാട്ട്

(Visit Church website: www.aimcombu.org for more photos)



ജൂണ്‍
2009



ജൂണ്‍ 30 : തുടര്‍ച്ചയായ മഴയില്‍ ചെറിയ തോട്ടിലെ ജലനിരപ്പുയര്‍ന്നു തുടങ്ങ്ങ്ങി



ജൂണ്‍ 30 : എടാട്ട് കുന്നേല്‍ ജോണി തിരികെ അമേരിക്കയിലേയ്ക്ക് യാത്രയായി.



ജൂണ്‍ 29:
ഐമ്കൊമ്പ്‌ കവലയില്‍ കേടായ സോഡിയം വേപ്പര്‍ ലാംപിനു പകരം പുതിയ വഴി വിളക്കായിട്യുബ്‌ ഘടിപ്പിച്ചു



ജൂണ്‍ 28
:കൊണ്ഫെടരെഷ്ന്‍സ് കപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ ജേതാക്കളായത് ആര്യാസ് സൌണ്ട്സില്‍ നിന്നു നിരവധി കായിക പ്രേമികള്‍ വീക്ഷിച്ചു



ജൂണ്‍ 27
: മുന്‍ പഞ്ചായത്ത് മെമ്പര്‍ മൈലയ്ക്കല്‍ അപ്പച്ചന്റെ മകള്‍ ജിസ്സി വിവാഹിതയായി .തൊടുപുഴയ്ക്കടുത്ത് കലയന്താനി പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. വരന്‍ കൊച്ചിയില്‍ .ടി.മേഖലയില്‍ ജോലി ചെയ്യുന്നു.




ജൂണ്‍ 26 :
എഴാച്ചേരി പാലക്കുഴയില്‍ കമലന്‍ രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം തിരികെ വീട്ടിലെത്തി . ഷുഗര്‍ അധികമായതിനെ തുടര്‍ന്നു കാര്‍മല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നു.



ജൂണ്‍ 25: രണ്ടു ദിവസമായി പെയ്യുന്ന മഴ മൂലം ഐമ്കൊമ്പിലെ കായിക വിനോദങ്ങള്‍ നിലച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഐമ്കൊമ്പില്‍ സജീവമായ മുന്ന് ഷട്ടില്‍ കോര്‍ട്ടുകളിലും കളി നടത്താന്‍ സാധിക്കുന്നില്ല . രാവിലെയുള്ള നടത്തക്കാരെയും മഴ ബാധിച്ചിരിക്കുന്നു.



ജൂണ്‍ 24 : പത്ത് ദിവസത്തെ അവധിക്കായി ഐമ്കൊമ്പിലെ വൈമാനികന്‍ സൂരജ്കുമാര്‍ നാട്ടിലെത്തി. എയര്‍ഫോഴ്സില്‍ എഡ്യൂക്കേഷണല്‍് കോര്‍ സാര്‍ജന്റ് ആയ സൂരജ് ഇപ്പോള്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ ആണ് സേവനം അനുഷ്ഠിക്കുന്നത്.




ജൂണ്‍ 23 : കേരള സര്ക്കാരിന്റെ വായനാവാരത്ത്തിന്റെ ഭാഗമായി ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വായനാദിനം സഘടിപ്പിച്ചു




ജൂണ്‍ 23 : ഐമ്കൊമ്പ്‌ ജംഗ്ഷനില്‍ ആദ്യം ഉണ്ടായിരുന്ന ഓട്ടോറിക്ഷ വിറ്റ് കരുമരുതുംചാലില്‍് സഹോദരന്മാര്‍ കുടുതല്‍ ആളെ കയറ്റാവുന്ന ആപേ ഓട്ടോ റിക്ഷ വാങ്ങി . ഇപ്പോള്‍ മൊത്തം 4 ഓട്ടോയാണ് ഐമ്കൊമ്പ് കവലയിലുള്ളത്




ജൂണ്‍ 22
: ഈയ്യപ്പാട്ട് (മഴുവണ്ണ്‍ൂര്‍്) അഡ്വ: എം.ജെ സെബാസ്ത്യന്റെ (കുഞ്ഞുഞ്ഞ്) മാതാവ്‌ അച്ചാമ്മ (മറിയക്കുട്ടി 70) നിര്യാതയായി. പരേതനായ അഡ്വ . എം ഡി. ജോസേഫിന്റെ (വക്കില്‍ ) ഭാര്യയാണ് . സംസ്കാരം ചൊവ്വാഴ്ച സെന്റ്‌. തോമസ്‌ പള്ളിയില്‍ നടന്നു . മരുമകള്‍ : ലില്ലിക്കുട്ടി (കാത്തലിക് സിറിയന്‍ ബാങ്ക്) . കൊച്ചുമക്കള്‍ : അഞ്ജു സെബാസ്ത്യന്‍ (Technopark, Trivandrum), ജിജോ സെബാസ്ത്യന്‍ ( student, CET Trivandrum). ആദരാഞ്ജലികള്‍ !




ജൂണ്‍ 22
: ഐമ്കൊമ്പില്‍ നിന്നും എലിവാലിയിലെയ്ക്ക് താമസം മാറിയ മങ്ങാട്ടുകുന്നേല്‍ വാസുവിന്റെ മകന്‍ അരുണ്‍ വാസു (പാരഡൈസ് A/C ബ്യുട്ടി പാര്‍ലര്‍ , കൊല്ലപ്പള്ളി) കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വെച്ചു വിവാഹിതനായി. വധു വയനാട് സ്വദേശിനിയാണ് . ആശംസകള്‍!






ജൂണ്‍ 21 : കൊണ്ഫെടരെഷ്ന്‍സ് കപ്പ്‌ ഫുട്ബോള്‍ അവസാന റൌണ്ടില്‍ എത്തിയതോടെ ഐമ്കൊമ്പ്കുഴികണ്ടം മൈതാനത്ത് വിണ്ടും ഫുട്ബോള്‍ സജീവമായി.



ജൂണ്‍ 19 : നേരിയ ന്യുമോണിയ ബാധിച്ചു അമൃതാ ആശുപത്രിയിലായിരുന്ന പുത്തന്‍പുരയില്‍ സന്തോഷ്‌ പി.വി.(സ്റ്റാര്‍് വിഷന്‍ ചാനല്‍)യുടെ മുത്ത കുട്ടി രാഹില്‍്
ഡിസ്ചാര്‍ജ്‌ ആയി വീട്ടില്‍ തിരിച്ചെത്തി.



ജൂണ്‍ 18
: പുളിന്താനത്ത് വിജയന്‍ അമൃതാ ആശിപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ ആയി വീട്ടില്‍ തിരിച്ചെത്തി.



ജൂണ്‍ 18 : ഐമ്കൊമ്പില്‍ വൈകിട്ട് സാമാന്യം നല്ല മഴ പെയ്തു .



ജൂണ്‍ 17 : ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം പുതിയ എം.പി ജോസ് കെ മാണി നന്ദി പ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് ഐമ്കൊമ്പിലെത്ത്തി. നിരവധി കോണ്ഗ്രസ് പ്രവര്‍ത്തകര്‍ മാലപ്പടക്കം പൊട്ടിച്ചു അദ്ദേഹത്തെ വരവേറ്റു. കോണ്ഗ്രസ് നേതാക്കളായ അപ്പച്ചന്‍ മൈലക്കല്‍, ബിന്നി ചോക്കാട്ട് , ബേബി പുത്ത്ന്പുര, ലിസ്സിസണ്ണി , ബെന്നി കരൂര്‍ , രാജന്‍ കുളങ്ങര തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി. ഏതാനും വാക്കുകളില്‍ നന്ദി അറിയിച്ച ശേഷം എം.പി കൊല്ലപ്പള്ളിയിലെയ്ക്ക് യാത്രയായി.



ജൂണ്‍ 17 :
കേരള എന്‍ട്രന്‍സ്‌ (എന്ജിനിയരിംഗ്) പരിക്ഷയില്‍ എഴാച്ചേരി (ഓന്തുമ്കുന്നു ഭാഗം) കീച്ചേരിയില്‍് സുശീലാമണിയുടെ മകന്‍ ടിന്റു ലാല്‍ 880-അം റാങ്ക് നേടി ഉന്നത വിജയം നേടി . പ്രതികുലസാഹചര്യങ്ങളിലും തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച ടിന്റുവിനും ഉത്തമ പ്രോത്സാഹനം നല്കിയ അമ്മ സുശീലാമണിക്കും, ചേട്ടന്‍ ഡിനുവിനും (മലബാര്‍ ഗോള്‍ഡ്‌ , ഏറണാകുളം) അഭിനന്ദനങ്ങള്‍!



ജൂണ്‍ 16 : അമേരിക്കയില്‍ സ്ഥിരതാമാസമാക്കിയ ഐമ്കൊമ്പ്‌ എടാട്ടുകുന്നേല്‍ ജോണി ഹൃസ്വ സന്ദര്‍ശനത്തിനായിനാട്ടിലെത്തി.



ജൂണ്‍ 16 : കേരള എന്‍ട്രന്‍സ്‌ ഫലം പ്രസിദ്ധികരിച്ചു




ജൂണ്‍ 16 : പുളിന്താനത്ത് വിജയനെ നേരിയ ശാരിരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു കൊച്ചി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തേയ്ക്ക് അഡ്മിറ്റ്‌ ചെയ്തു.


ജൂണ്‍ 15 : പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ കാരിത്താസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തി



ജൂണ്‍ 15 : 20-20 കപ്പില്‍ ഇന്ത്യ പുറത്തായതിനെ തുടര്‍ന്നു ആര്യാസ് സൗന്റ്സില്‍ കൊണ്ഫെടരെഷ്ന്‍സ് കപ്പു ഫുട്ബോള്‍ കാണാന്‍ തുടങ്ങി. ഇന്നു നടന്ന ബ്രസില്‍-ഇജിപ്ത് കളി കാണാന്‍ നിരവധി യുവാക്കള്‍ എത്തിയിരുന്നു. ബ്രസില്‍- 4 ഇജിപ്ത് -3



ജൂണ്‍ 13: കെ.സി.വൈ.എം മേഖലാ സെമിനാര്‍ ഐമ്കൊമ്പ് പള്ളിയില്‍ വെച്ചു നടന്നു. രൂപത ഡയരക്ടര്‍
റെവ: .ഫാ .ജോസഫ്‌ ആലന്ജേരി സെമിനാര്‍ ഉത്ഘാടനം ചെയ്തു.




എഡ്വിന്‍ പാമ്പാര , ജോസെന്‍ പെഴുംകട്ടില്‍ ,പ്രിന്‍സ് കാവേലി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.



ജൂണ്‍ 10 : ആലന്കപ്പുഴയില്‍് മാണി(ഫ്രാന്‍സിസ്‌)യുടെ മകള്‍ മഞ്ജു വിവാഹിതയായി. ഭരണങ്ങാനം പള്ളിയില്‍വെച്ചായിരുന്നു വിവാഹം. വരന്‍ മാത്തുക്കുട്ടി (വാളിപ്ലാക്കല്‍്) ഇടപ്പാടി സ്വദേശിയാണ്. ആശംസകള്‍!



ജൂണ്‍ 10 :
മുന്‍ പഞ്ചായത്ത് മെമ്പര്‍ മൈലയ്ക്കല്‍ അപ്പച്ചന്റെ മകള്‍ ജിസ്സിയുടെ മനസ്സമ്മതം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ഐമ്കൊമ്പ്‌ സെന്റ്‌. തോമസ്‌ പള്ളിയില്‍ വച്ചു നടന്നു. വരന്‍ തോടുപുഴസ്വദേശിയാണ്. രാഷ്ട്രിയ സാമുഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജിലെ കംപ്യുട്ടര്‍ വിഭാഗം അധ്യാപികയാണ് ജിസ്സി. ആശംസകള്‍!



ജൂണ്‍ 10 : + 1 ഏകജാലക സംവിധാനത്തില്‍ സകൂള്‍് അലോറ്റ്മെന്ട് ലിസ്റ്റ് പ്രസിദ്ധീകരിചു.



ജൂണ്‍ 9 : ഏഴാച്ചേരി പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ നില മെച്ച്ചപ്പെട്ടതിനെ തുടര്‍ന്നു കാരിത്താസ് ആശുപത്രിയിലെ വാര്ഡിലേയ്ക്‍് മാറ്റി.



ജൂണ്‍ 9 : ഏഴാച്ചേരി പുത്തന്‍പുരയില്‍ രാജപ്പന്‍ നായരെ (മുന്‍ പുസ്തക പ്രചാരക് ) നേരിയ ഹൃദയാഘാതത്തെ തുടര്‍ന്നു കാരിത്താസ് ആശുപത്രിയിലെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചു.


ജൂണ്‍ 9 : അനൂപ് എന്‍. പി. യുടെ ആര്യാസ് സൌണ്ട്സ്‌ സ്ഥാപനത്തില് കേബിള്‍ ടി.വി. കണക്ഷന്‍ ലഭിച്ചു. ഐമ്കൊമ്പിലെ യുവജനങ്ങള്‍ 20-20 ലോകകപ്പ് ഇവിടെ കാണുവാന്‍ ആരംഭിച്ചു.



ജൂണ്‍ 8 : മരങ്ങാടു ചെട്ടിയാംകണ്ടത്തില്‍് സിജന് ഒരു ആണ്‍ കുഞ്ഞു പിറന്നു.



ജൂണ്‍ 8 : ഏഴാച്ചേരി വാഴയ്ക്കാപ്പാറ സന്തോഷ്‌ അധ്യാപകനായി ജോലി ലഭിച്ചു ആന്ധ്രാപ്രദേശിലേയ്ക്കു പോയി .. ആശംസകള്‍!



ജൂണ്‍ 7 : തുടര്‍ച്ചയായി 2 ദിവസമായി മഴ പെയ്യുന്നതിനാല്‍ ഐമ്കൊമ്പില്‍ വൈദ്യുതി തടസ്സം പതിവായി.


ജൂണ്‍ 6 : തെനംമാക്കല്‍ അനീഷ്‌ ബാബു , നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച റിലയന്‍സ്ബ്രോഡ്ബാന്ഡു മാര്‍ക്കെറ്റിംഗ് എക്സിക്യുടിവിനുള്ള അവാര്‍ഡ്‌ നേടി. അഭിനന്ദനങ്ങള്‍!




ജൂണ്‍ 6 :
ഐമ്കൊമ്പ് കവലയില്‍ സ്ഥാപിച്ചിരുന്ന സോഡിയം വേപ്പര്‍ ലാമ്പ് കേടായതിനാല്‍ ആഴ്ചകളായി രാത്രികാലങ്ങളില്‍ ജങ്ക്ഷന്‍ ഇരുട്ടിലാണ്. തുടര്‍ന്നു പൌരസമിതി പ്രതിഷേധിച്ചു .



ജൂണ്‍ 6 : ഐമ്കൊമ്പില്‍ കു‌ടി പോകുമെന്ന് പ്രതിക്ഷിക്കുന്ന ശബരി റെയില്‍ പാതയുടെ ഭുമി ഏറ്റെടുക്കല്‍ ഉടനെ ആരംഭിക്കുമെന്ന് സുചന ലഭിച്ചു .



ജൂണ്‍ 5: ഐമ്കൊമ്പ്‌ അഞ്ചാം മൈലിന് സമിപം പുതക്കുഴിയില്‍ ജോയിയുടെ മാതാവ്‌ നിര്യാതയായി. എണ്‍പതു വയസ്സായിരുന്നു. സംസ്കാരം ജൂണ്‍ നാലിന് രാവിലെ പതിനൊന്നിനുഐമ്കൊമ്പ് പള്ളിയില്‍. ആദരാഞ്ജലികള്‍!



ജൂണ്‍ 2 : ഐമ്കൊമ്പ് കവലയില്‍ കൂള്ബാര്‍ നടത്തിവന്നിരുന്ന സത്യന്‍ (ടി.പി. ഉദയപ്പന്‍ (45) തെക്കെവാലിയില്‍) നിര്യാതനായി. ചേര്‍ത്തല സ്വദേശിയായ സത്യന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഐമ്കൊമ്പിലായിരുന്നു താമസം. ഭാര്യ എല്സി അംഗനവാടി ജീവനക്കാരിയാണ് . സാമു (13) ഏകമകനാണ് . സംസ്കാരം ജൂണ്‍ 3 ബുധനാഴ്ചരാവിലെ വീട്ടുവളപ്പില്‍ നടത്തി.ആദരാഞ്ജലികള്‍!



ജൂണ്‍ 2 : വഴികോട്ടു ബരുന്‍ അവധിക്കു ശേഷം തിരികെ പോയി.



ജൂണ്‍ 1 : പുതിയ അധ്യയന വര്ഷം ആരംഭിച്ചു. ഐമ്കൊമ്പ്‌ ഗവ: എല്‍.പി സ്കുളില്‍ പ്രവേശനോല്സവം സംഘടിപ്പിച്ചിരുന്നു.



ജൂണ്‍ 1 : ഐമ്കൊമ്പ്‌ അംബിക വിദ്യാഭവന്‍ സ്കൂള്‍ സ്വന്തമായി ബസ്‌ വാങ്ങി.


ജൂണ്‍ 1: എഴാച്ചേരി (അഞ്ചാം മൈല്‍ ) പുതിയിടത്തുചാളില്‍ ബാലു ഐമ്കൊമ്പ്‌ പള്ളിയില്‍ വിവാഹിതനായി


ജൂണ്‍ 1: ഓട്ടോ റിക്ഷ ഓടിച്ചിരുന്ന പ്രകാശ്‌ (വടക്കെക്കുറ്റ്‌) മനോരമ പത്രം സംഘടിപ്പിച്ച പ്രവചന മത്സരത്തില്‍വിജയിയായി. മാരുതി ആള്ടോ കാര്‍ സമ്മാനമായി ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here